tag:blogger.com,1999:blog-11564903519387473112024-03-08T00:37:06.190-08:00സുജാതസുജ സൂസന് ജോര്‍ജ്http://www.blogger.com/profile/16726115079192882270noreply@blogger.comBlogger15125tag:blogger.com,1999:blog-1156490351938747311.post-3347893694547610662011-08-08T09:29:00.001-07:002011-08-08T09:29:51.985-07:00 കൈകേയി<br />
<br />
എന്നുമൊരു സ്വപ്നാടനക്കാരി<br />
പേരു പോലും മറന്നവൾ<br />
പ്രണയം കവിതയാക്കിയോൾ <br />
താരാകീർണ്ണരാവുപോൽ മനോഹരി<br />
ഭരതനെക്കാളുമേറെ രാമനെ സ്നേഹിപ്പോൾ<br />
ചക്രവാകിനിയെപ്പോൽ പതിയുടെ നിഴലായോൾ.<br />
<br />
പായുന്നൂ കുതിരകൾ വായൂമാർഗ്ഗേണെ<br />
താണ്ടിടുന്നൂ രഥം വിമാനവേഗത്തിൽ<br />
ഛിന്നമായി ശത്രുക്കൾ ഒന്നൊഴിയാതെ<br />
കബന്ധങ്ങൾ,ശിരസ്സുകൾ...നാലുപാടും<br />
പെയ്തൂ രുധിരം മാരി കണക്കെ.<br />
രഥാക്ഷം മുറിഞ്ഞു പോയെന്നാകിലും<br />
ചൂണ്ടുവിരലാൽ കൈകേയി രഥാക്ഷമായി<br />
നൊന്തുകടയുന്നുണ്ട് ചൂണ്ടുവിരലെന്നാകിലും<br />
നോക്കിനിന്നുപോയവൾ വിജയസൂര്യനെ<br />
പാതികൂമ്പിയൊരാമ്പൽ കണക്കെ.<br />
ലഭിച്ചൂ ജയഹേതുവായോൾക്ക്<br />
രാജസമ്മാനമായൊരു മൺകുടുക്ക;<br />
കുടുക്കയിൽ രണ്ടു പൊൻനാണയവും.<br />
<br />
രാവുകൾ അടിച്ചുകുളിച്ചു പകലുകളായതും<br />
<br />
പകലുകൾ നടന്നു കിതച്ചു രാവുകളായതും<br />
അറിഞ്ഞില്ലവൾ,കിനാവുണ്ടു വളർന്നവൾ<br />
അറിഞ്ഞില്ലവൾ,അരങ്ങേറും മന്ത്രണങ്ങൾ<br />
മന്ത്രിപ്പുകൾ,കാര്യവിചാരങ്ങളൊന്നുമേ.<br />
<br />
ഒരുനാളവൾ ഞെട്ടിയുണർന്നു കണ്ടു<br />
ഉയർന്നു പറക്കും കൊടിതോരണങ്ങൾ<br />
നിരന്നു നിൽക്കും അക്ഷൌണിപ്പടകൾ<br />
ചെകിടടപ്പിക്കും പടഹധ്വനികൾ,ചെണ്ട-<br />
മേളങ്ങൾ,വാദ്യഘോഷങ്ങൾ......................<br />
വന്നു നിറഞ്ഞൂ മഹർഷികൾ,സന്യാസികൾ<br />
പൊങ്ങീ മന്ത്രധ്വനികൾ കടലലയായി<br />
നൂപുരങ്ങൾ ചിരിച്ചുല്ലസിച്ചു അകത്തളങ്ങളിൽ<br />
പട്ടുടയാടകൾ വാരിവിതറീ പൊൻവെളിച്ചം<br />
മിനുക്കുന്നൂ കാഞ്ചനകങ്കണാദിമാലകളും.<br />
പാറിനിന്നൂ അയോദ്ധ്യഏഴുനിറങ്ങളും <br />
വാരിയണിഞ്ഞൊരു യുവതിയെപ്പോലെ.<br />
<br />
ഇലയനക്കമില്ല ചുറ്റും<br />
ഇമയനക്കമില്ല ചാരത്ത്<br />
നിറങ്ങളുടെ നൃത്തമില്ല<br />
പട്ടുടയാടകളുടെ മിനുസ്സമില്ല<br />
പ്രണയമോതും കുറിമാനങ്ങളില്ല<br />
മകൻ ഭരതനില്ല,രാമനും.<br />
ഇരുട്ടുകൊണ്ട് തഴുതിട്ട്<br />
നിശബ്ദതകൊണ്ടോടു മേഞ്ഞ നിലവറ<br />
പകച്ചുപോയവൾ,സ്വപ്നാടനക്കാരി<br />
ചുട്ടുപഴുത്തൂ ചൂണ്ടുവിരൽ കൈകേയിക്ക്<br />
കലമ്പീ പൊൻനാണയങ്ങൾ മൺകുടുക്കയിൽ.<br />
<br />
കണ്ണു ചുവന്നൂ ഗാത്രം വിറച്ചൂ<br />
നേത്രജ്വാലയാൽ തീ പിടിച്ചൂ ശീലകൾക്ക്<br />
നിഴലുകൾ അകന്നൂ മൌഢ്യം മാഞ്ഞൂ <br />
പിടഞ്ഞുണർന്നൂ ചക്രവാകപ്പിട<br />
എറിഞ്ഞുടച്ചവളാ മൺകുടുക്ക<br />
പതിച്ചൂ നാണയങ്ങൾ വിജയിതൻ പാദങ്ങളിൽ.<br />
<br />
മന്ത്രങ്ങൾ പാതി മുറിഞ്ഞു<br />
യാഗാഗ്നികൾ കെട്ടു പോയി<br />
ചിതറിപ്പോയീ കൊടിതോരണങ്ങൾ<br />
ഒച്ചയടഞ്ഞു പോയീ നൂപുരധ്വനികൾക്ക്<br />
വേപഥുപൂണ്ട താരകമൊളിച്ചൂ കടലിന്നാഴത്തിൽ<br />
നടന്നുപോയി യുഗങ്ങൾ കാലൊച്ചയില്ലാതെ<br />
മന്നവനോ,മോഹിച്ചു വീണവനിയിൽ നിശ്ചേതനായി.<br />
<br />
<br />
<br />
<br />
സുജ സൂസന് ജോര്‍ജ്http://www.blogger.com/profile/16726115079192882270noreply@blogger.com0tag:blogger.com,1999:blog-1156490351938747311.post-23139201218531244392011-07-22T11:15:00.000-07:002011-07-22T23:50:28.206-07:00കൈകേയികൈകേയി<br />
കൈകേയി എന്നുമൊരു സ്വപ്നാടനക്കാരി<br />
പ്രണയത്തൂവലാൽ കവിത കുറിക്കുവോൾ സ്വന്തമായൊരു പേരില്ലാത്തോൾ താരാകീർണരാവു പോൽ മനോഹരി ഭരതനെക്കാളുമേറെ രാമനെ സ്നേഹിച്ചവൾ ചക്രവാകപ്പിട പോൽ പതിയുടെ നിഴലായവൾ. പായുന്നൂ കുതിരകൾ വായൂമാർഗ്ഗേണ <br />
താണ്ടിടുന്നൂ ദൂരം വിമാനവേഗത്തിൽ<br />
ഛിന്നമായി ശത്രുക്കൾ ഒന്നൊഴിയാതെ<br />
കബന്ധങ്ങൾ,ശിരസ്സുകൾ നാലുപാടും<br />
പെയ്തൂ രുധിരം മാരി കണക്കെ.<br />
രഥാക്ഷ കീലം മുറിഞ്ഞു പോയതും<br />
ചൂണ്ടുവിരലാൽ കൈകേയി കീലമായതും<br />
അറിഞ്ഞില്ല ദേവമിത്രം ദശരഥൻ.<br />
* <br />
നൊന്തു കടയും വേദന മറന്ന്<br />
നോക്കി നിന്നു പോയവൾ<br />
ജയിച്ചവന്റെ ഹർഷാരവങ്ങളെ<br />
പാതികൂമ്പിയൊരാമ്പൽ കണക്കെ.<br />
*<br />
ദിനങ്ങളേറെ കഴിഞ്ഞൊരു നാൾ<br />
നൽകീ നൃപനവൾക്കൊരു സമ്മാനം<br />
ഒരു മൺകുടുക്ക;രണ്ടു പൊൻനാണയവും.<br />
*<br />
രാവുകൾ അടിച്ചു കുളിച്ചു പകലുകളായതും<br />
പകലുകൾ നടന്നും കിതച്ചും രാവുകളായതും<br />
അറിഞ്ഞില്ല കൈകേയി,കിനാവുണ്ടു വളർന്നവൾ<br />
രാജസദസ്സുകളിൽ, അന്തപുരങ്ങളിൽ നടക്കും<br />
മന്ത്രണങ്ങൾ,മന്ത്രങ്ങൾ, അവളറിഞ്ഞില്ലൊന്നും *<br />
ദിനങ്ങളേറെ കഴിഞ്ഞൊരു നാൾ<br />
നൽകീ നൃപനവൾക്കൊരു സമ്മാനം<br />
ഒരു മൺകുടുക്ക;രണ്ടു പൊൻനാണയവും.<br />
*<br />
രാവുകൾ അടിച്ചു കുളിച്ചു പകലുകളായതും<br />
പകലുകൾ നടന്നും കിതച്ചും രാവുകളായതും<br />
അറിഞ്ഞില്ല കൈകേയി,കിനാവുണ്ടു വളർന്നവൾ<br />
രാജസദസ്സുകളിൽ, അന്തപുരങ്ങളിൽ നടക്കും<br />
മന്ത്രണങ്ങൾ,മന്ത്രങ്ങൾ, അവളറിഞ്ഞില്ലൊന്നും.<br />
*<br />
ഒരു നാൾ ഞെട്ടിയുണർന്നവൾ കണ്ടൂ<br />
ഉയർന്നു പറക്കുന്ന കൊടിതോരണങ്ങൾ<br />
നിരന്നു നിൽക്കും അക്ഷൌഹിണിപ്പടയെ<br />
ചെകിടടപ്പികും പടഹധ്വനികൾ,ചെണ്ട-<br />
മേളങ്ങൾ,വാദ്യഘോഷങ്ങൾ.<br />
വന്നു നിരന്നൂ മഹർഷിവര്യർ,സന്യാസികൾ<br />
പൊങ്ങീ മന്ത്രധ്വനികൾ കടലലപോലെ.<br />
അന്തപ്പുരത്തിലവൾ കണ്ടൂ<br />
തിടുക്കത്തിൽ കുറവു തീർക്കും പട്ടുടയാടകൾ<br />
കാഞ്ചനകങ്കണാദി ആഭരണങ്ങളും.<br />
പാറിനിന്നൂ അയോദ്ധ്യ നിറങ്ങളേഴും<br />
പൂശിയൊരു യുവതിയെപോലെ.<br />
*<br />
ചുട്ടു പഴുത്തൂ ചൂണ്ടുവിരൽ<br />
കലമ്പീ നാണയങ്ങൾ കുടുക്കയിൽ<br />
എവിടെയെൻ പ്രീയതമൻ?<br />
എവിടെയെൻ പൊന്നു മകൻ?<br />
ആരവനെയയച്ചു ദൂതിനായിത്ര ദൂരം?<br />
പകച്ചു പോയി കൈകേയി.<br />
ആരുമില്ലാ ചാരത്ത്; മന്ഥരയല്ലാതാരും<br />
ആരുമൊന്നും പറഞ്ഞതില്ല; മന്ഥരയല്ലാതാരും.<br />
*<br />
കണ്ണു ചുവന്നൂ ഗാത്രം വിറച്ചൂ കൈകേയിക്ക്<br />
നേത്ര ജ്വാലയാൽ തീ പിടിച്ചു തിരശ്ശീലകൾക്ക്<br />
ഉറയൂരും സർപ്പം പോലവൾ ഉറഞ്ഞു തുള്ളീ<br />
എറിഞ്ഞുടച്ചവൾ ആ മൺക്കുടുക്ക<br />
ചെന്നു പതിച്ചു ആ നാണയങ്ങളാ-<br />
ജയിച്ചവന്റെ പാദങ്ങളിൽ.<br />
* <br />
നൂപുരധ്വനികൾ തൻ ഒച്ചയടഞ്ഞു<br />
യുഗങ്ങൾ നടന്നു പോയി കലൊച്ച കേൾപ്പിക്കാതെ<br />
ചിതറിപ്പോയി കൊടിതോരണങ്ങൾ<br />
പേടിച്ചരണ്ട താരകങ്ങൊളിച്ചു കടലിനടിയിൽ<br />
*<br />
മന്നവൻ മോഹിച്ചു വീണാനവനിയിൽ<br />
രാമനോ അയോദ്ധ്യയെ അടവിയെന്നു<br />
നണ്ണി ഭരിച്ചൂ പതിന്നാലു വത്സരം മോദമോടെ.സുജ സൂസന് ജോര്‍ജ്http://www.blogger.com/profile/16726115079192882270noreply@blogger.com0tag:blogger.com,1999:blog-1156490351938747311.post-39880258649107761202010-02-14T22:05:00.000-08:002010-02-14T22:05:44.121-08:00സുജാത<a href="http://sujatha-suja.blogspot.com/2010/02/blog-post.html">സുജാത</a><br />sujathamanthanath.blogspot.comസുജ സൂസന് ജോര്‍ജ്http://www.blogger.com/profile/16726115079192882270noreply@blogger.com0tag:blogger.com,1999:blog-1156490351938747311.post-36207877996045112242010-02-14T21:50:00.000-08:002010-02-14T22:04:35.811-08:00പുതിയ ബ്ലോഗിലേക്ക് മാറിയിരിക്കുന്നു . ഇതാണത് sujathamanthanath.blogspot.കോം ദയവായി സന്ദര്‍ശിക്കു.സുജ സൂസന് ജോര്‍ജ്http://www.blogger.com/profile/16726115079192882270noreply@blogger.com0tag:blogger.com,1999:blog-1156490351938747311.post-31808234952885310072010-01-11T10:15:00.000-08:002010-01-11T10:31:19.070-08:00നന്ദിഈര്ച്ചവാളുകള് കയറിയിറങ്ങിക്കൊണ്ടേയിരുന്നു<br />ചിതറിത്തെറിച്ച മാംസനാരുകള്‍<br />ഒഴുകാന്‍ വിസമ്മതിക്കുന്ന രക്തത്തളങ്ങള്‍<br />ആക്രോശങ്ങള്‍ വാളെടുക്കുന്നു വെട്ടിനുറുക്കുന്നു<br />പിടഞ്ഞുകുതറാന്‍ ഓടിയകലാന്‍<br />അരുതേയെന്നപേക്ഷിക്കാന്‍...<br />കര്‍ണങ്ങളൊക്കെയും ബധിരങ്ങള്‍<br />കണ്ണുകളിലൊക്കെയും അന്ധകാരം<br />നാവുകള്‍ ചുഴറ്റിക്കൊണ്ടേയിരുന്നു<br />ഞാന്‍ നിനക്ക് സ്നേഹം തന്നു<br />നീ എനിക്ക് ഒന്നും തിരിച്ചു തന്നില്ല<br />ഞാന്‍ നിനക്ക് ശരീരം തന്നു<br />നീ എനിക്ക് നിന്നെ പകുത്തില്ല<br />ഞാന്‍ നിന്നെ പ്രണയിച്ചു<br />നീ പുന്നാരങ്ങളൊന്നും പറഞ്ഞില്ല<br />ഞാന്‍ നിനക്കുടക്കാന്‍ തന്നു<br />നീ എന്റെ മുന്നില്‍ നഗ്നനായില്ല<br />ഞാന്‍ നിന്നെ കാനാന്‍ ദേശത്തേക്ക് കൂട്ടിക്കൊണ്ടു പോയി<br />നീ എന്റെ പാനപാത്രം നിറച്ചില്ല<br />നിനക്ക് ഞാനന്ത്യം വരേയുമുണ്ടാകുമെന്ന്<br />നീ നന്ദിപൂര്‍വം തലകുനിച്ചില്ലസുജ സൂസന് ജോര്‍ജ്http://www.blogger.com/profile/16726115079192882270noreply@blogger.com1tag:blogger.com,1999:blog-1156490351938747311.post-4349552353851975192010-01-11T09:41:00.000-08:002010-01-11T10:13:25.611-08:00പുരവീടെന്നെ കിനാവു കാണുമ്പോള്‍<br />കാലുകള്‍ കനലുകളില്‍ വെന്തടരുകയായിരുന്നു<br />വീടെന്നെ കിനാവു കാണുമ്പോള്‍<br />മുടിയിഴകളില്‍ കാറ്റ് അഗ്നി വിതയ്ക്കുകയായിരുന്നു<br />തറയോടുകള്‍ പൊള്ളിക്കുടുന്നിരിക്കുന്നതും<br />ചിപ്പികളില്‍ പിണരുകള്‍ അലമുറയിടുന്നതും<br />ജനാലകളില്‍ ഇടിനാദം പെരുമ്പറയാകുന്നതും<br />വാതായനങ്ങള്‍ കൊട്ടിയടയുന്നതുമെന്‍<br />നെഞ്ചകം പിളര്‍ത്തിയതാരറിയുവത്<br />വെന്തകാലോടുന്നതെന്‍ മുന്നിലോ പിന്നിലോ<br />പിറന്ന വീട് കണ്ണരികത്തെന്നച്ഛന്‍<br />കണ്ണൊന്ന് നീട്ടുമ്പോള്‍ പിന്നിലൊളിക്കുകയാണാ വീട്<br />പിറന്ന വീട് ഒരു പാദമുയരത്തിലെന്നമ്മ<br />ഉയര്‍ന്ന കാലൂന്നവതേത് നിലത്തിലേക്ക്<br />കാലിറമ്പിലേതോ നിലയില്ലാക്കയം<br />വെന്തകാലോടുന്നതെന്‍ മുന്നിലോ പിന്നിലോ<br />കുത്തിത്തിരുകിയ സഞ്ചിയിലെ-<br />ടുക്കാത്തതെന്ത് എടുത്തതെന്ത്<br />കാലു തിരുകിയതാരുടെ ചെരുപ്പില്‍<br />വെന്തകാലോടുന്നതെന്‍ മുന്നിലോ പിന്നിലോ<br />വിളിക്കുന്നതാരെന്നെ പിന്നില്‍<br />തൊട്ടുപൊള്ളിക്കുന്നതാരെന്നെ ചാരത്ത്<br />ആരുടെ ശ്വാസമെന്‍ ചെവിപ്പുറകില്‍<br />അതെന്റെ പുരയാണ് പുര<br />അതെന്റെ മുതുകിലാണ് മുതുകില്‍<br />അതെന്റെ കൂനിലാണ് കൂനില്‍ <br />വെന്തകാലോടുന്നതെന്‍ മുന്നിലോ പിന്നിലോസുജ സൂസന് ജോര്‍ജ്http://www.blogger.com/profile/16726115079192882270noreply@blogger.com0tag:blogger.com,1999:blog-1156490351938747311.post-272290781624474862009-12-15T07:25:00.000-08:002010-01-11T09:41:21.032-08:0025 കവിതകള്‍<span style="font-style:italic;">പൊഴിഞ്ഞു വീണോരരയാലിലയും<br />പെയ്തുപോയോരരുമക്കിനാവും<br />പൊടിഞ്ഞുവീണോരു വര്‍ണ്ണച്ചിറകും <br />ഉടഞ്ഞുപോയോരു കുപ്പിവളയും <br />ഊര്‍ന്നുപോയോരു കുന്നിക്കുരുവും <br />പെറുക്കിയെടുക്കട്ടെ ഞാന്‍</span> <br />(1990) <br /><br /><span style="font-weight:bold;">ഒന്ന് </span> <br />ഹൃദയത്തിന്റെ ചൂടില്‍ <br />സ്വപ്നത്തിന്റെ വിത്തുമായി <br />നിദ്രയെ സുഭഗമാക്കാന്‍ <br />പ്രിയ സ്വപ്നങ്ങളെ വരിക <br /><br /><span style="font-weight:bold;">രണ്ട്</span> <br />ആരാണീ വാതിലുകള്‍ തുറന്നത് <br />പുറത്തു നിന്നോ, അകത്തു നിന്നോ <br />മുറിയുടെ ഇരുട്ടിലേക്കോ <br />മുറ്റത്തെ വെളിച്ചത്തിലേക്കോ <br /><br /><span style="font-weight:bold;">മൂന്ന്</span> <br />അടുത്തടുത്തു വരുന്ന പാദപതനങ്ങള്‍ <br />ഇത് വെറും മണല്‍ച്ചിറ <br />തരികളൊന്നൊന്നായി ഊര്‍ന്നു പോകുന്നു <br />തിരഞ്ഞാലൊരു മുത്തുപോലും കിട്ടില്ലല്ലോ <br /><br /><span style="font-weight:bold;">നാല്</span> <br />ഈ വാള്‍ത്തലപ്പില്‍ മധുരം കിനിയുന്നു <br />ചക്കരയുമ്മകള്‍ മുള്‍മുനകളാകുന്നു <br /><br /><span style="font-weight:bold;">അഞ്ച്</span> <br />എവിടെ ഞാനെന്നെ തിരയേണ്ടു <br />ആ പകുതിയിലോ ഈ പകുതിയിലോ <br /><br /><span style="font-weight:bold;">ആറ്</span> <br />ശവക്കുഴിയില്‍ വീണുപോയ നക്ഷത്രങ്ങള്‍ <br />വര്‍ണങ്ങള്‍ കളവുപോയ പൂങ്കുലകള്‍ <br />കറുത്ത നാദങ്ങളുമായി കിളിക്കൂട്ടങ്ങള്‍ <br />പഴങ്ങളില്‍ തൂങ്ങിയാടുന്ന വാവലുകള്‍ <br />നിലവിളികളുടെ നാറ്റം ചൂഴ്ന്നു നില്ക്കുന്ന ശവപ്പറമ്പ് <br /><br /><span style="font-weight:bold;">ആറ്</span> <br />കൂടുകള്‍ പണിതുപണിതെന്‍ <br />വിരലുകള്‍ തേഞ്ഞിരിക്കുന്നു <br />പണിയാന്‍ മറന്ന വാതായനങ്ങള്‍ തേടി <br />ഒരൊറ്റ കുഞ്ഞിക്കിളി പോലും <br />എന്റെ ആകാശത്തു വന്നതുമില്ല <br /><br /><span style="font-weight:bold;">ഏഴ്</span> <br />ഭീമാകാരങ്ങളായ കുഞ്ഞനെറുമ്പുകളെ <br />നിങ്ങളെന്നെ എങ്ങോട്ടാണ് കൊണ്ടു പോകുന്നത് <br />ഈ കയത്തിന്റെ സുഖശീതളനീലിമയില്‍ <br />ഞാന്‍ ശ്വാസം മുട്ടി മരിക്കുന്നു <br /><br /><span style="font-weight:bold;">എട്ട്</span> <br />ഇന്നലെ ഞാന്‍ വരഞ്ഞ നീലവര്‍ണചിത്രങ്ങളത്രയും <br />ഇന്ന് ഊതവര്‍ണത്തിലായിരിക്കുന്നല്ലോ <br /><br /><span style="font-weight:bold;">ഒമ്പത്</span> <br />രക്തം പുരണ്ട ഈ വര്‍ണത്തൂവലുകള്‍ <br />നമുക്ക് കഴുകിയുണക്കാം <br />അവ ചില്ലുകൂടുകള്‍ക്കൊരലങ്കാരമാകും <br /><br /><span style="font-weight:bold;">പത്ത്</span><br />പെയ്തിറങ്ങാത്ത മിന്നല്‍പ്പിണരുകള്‍ <br />ഉറഞ്ഞു തുള്ളുന്ന ഇടിനാദങ്ങള്‍ <br />ആര്‍ത്തിരമ്പുന്ന അലയാഴി <br />ചെവികള്‍ പൊത്തുക വയ്യല്ലോ <br />കണ്ണുകള്‍ ചിമ്മാന്‍ വയ്യല്ലോ <br />കണ്ണീരൊപ്പാന്‍ വയ്യല്ലോ <br />ഞനെയ്ത അമ്പുകള്‍ <br />എനിക്കു പണിത ശരശയ്യ. <br /><br /><span style="font-weight:bold;">പതിനൊന്ന്</span><br />ഈ മരത്തിന്റെ നിശ്ശബ്ദത <br />ഈ രാവിന്റ ഏകാന്തത <br />ഈ ആകാശത്തിന്റെ മൌനം <br />നിന്റെ മുഖത്തെ നിര്‍വികാരത <br />എന്നെ ഭയപ്പെടുത്തുന്നു<br /><br /><span style="font-weight:bold;">പന്ത്രണ്ട്</span> <br />അടച്ചിട്ട ജനാലയ്ക്കപ്പുറം <br />നിലാവായി നിന്നൊരുനാളൊരുവന്‍ <br />തുറന്നിട്ട വാതായനത്തില്‍ <br />സൂര്യനായി കത്തിപ്പടരുന്നില്ലൊരുവന്‍ <br /><br /><span style="font-weight:bold;">പതിമൂന്ന്</span> <br />നീലയുടെ സംഗീതവും <br />നിലാവിന്റെ പരിമളവും <br />എനിക്കു ചുറ്റും; <br />മൂര്‍ദ്ധാവില്‍ വീണുടയുന്ന മിഴിനീരമൃതുകള്‍ <br />ചുണ്ടില്‍ മധുരിക്കുന്ന ഉപ്പു നീരുറവകള്‍ <br />വിരലിലൊട്ടുന്ന ചുവപ്പിന്റെ മാര്‍ദവം <br />ചില്ലു മറകളില്‍ കുത്തിത്തറയ്ക്കുന്ന പ്രകാശകിരണങ്ങള്‍. <br />കണ്ണുകള്‍ പൂട്ടട്ടെ ഞാന്‍. <br /><br /><span style="font-weight:bold;">പതിനാല്</span> <br />ഇന്നുമാ കരിമ്പൂച്ച വന്നു <br />ശബ്ദങ്ങളെ ഉറക്കിക്കിടത്തിയവന്‍ വന്നു <br />ഈറന്‍ നിശ്വാസത്തില്‍ നനഞ്ഞോരീ- <br />യുമ്മറപ്പടിയിലിരുന്നവന്‍ പുഞ്ചിരിച്ചു <br />ചുവപ്പില്‍ വരഞ്ഞോരാച്ചിത്ര- <br />പടത്തൂണുകളുടെ മറവിലൂടവന്‍ കയറി വന്നു <br />പരിഹസിക്കുന്ന കണ്ണുകള്‍ <br />എന്റെ നേരെ അലറി വിളിച്ചു <br />വിറയ്ക്കുന്ന മീശരോമങ്ങള്‍ <br />എന്റെ കൈകാലുകളെ വരിഞ്ഞുമുറുക്കി <br />വിരല്‍ത്തുമ്പുകളിലിറ്റുന്ന ചോരത്തുള്ളികളും <br />പാദങ്ങളെ നനയ്ക്കുന്ന അമൃതിന്നുറവയും. <br /><br /><span style="font-weight:bold;">പതിനഞ്ച്</span> <br />നോക്കൂ, കടല്‍ വല്ലാതെ ക്ഷോഭിച്ചിരിക്കുന്നു <br />നിന്റെ കാലടിപ്പാടുകളില്‍ എങ്ങനെയാണ് <br />എന്റെ പാദങ്ങള്‍ ചേര്‍ത്തു വയ്ക്കുക <br />ശവങ്ങള്‍ക്കു മീതെ നടന്നു നീങ്ങാനെനിക്കാവില്ല <br />നീ വരൂ, ഈ അഗാധ നീലിമയുടെ പടവുകള്‍ <br />ഒന്നൊന്നായി നമുക്കിറങ്ങാം <br /><br /><span style="font-weight:bold;">പതിനാറ്</span> <br />ഏത് മച്ചറയുടെ ഇരുട്ടില്‍ ഞാനൊളിക്കും <br />ഏത് മന്ത്രസ്വരമെനിക്കാശ്വാസമോതും <br />ഏത് തണുപ്പില്‍ ഞാന്‍ മുഖമമര്‍ത്തും <br />ഞരമ്പുകളില്‍ ത്രസിക്കുന്ന വേദന<br />ശ്വസിക്കാനാകാത്ത സൌരഭ്യം <br />വീശിയടിക്കുന്ന വേഗതയില്‍ <br />മണല്‍ത്തരികള്‍ ഊര്‍ന്നു പോകുന്ന ഇക്കിളി <br /><br /><span style="font-weight:bold;">പതിനേഴ്</span> <br />എന്റെ നക്ഷത്രങ്ങള്‍ <br />നിന്നില്‍ പൊലിഞ്ഞു വീഴുന്നത് <br />ഞാന്‍ കാണുന്നു <br />എന്റെ കുങ്കുമരേണുക്കള്‍<br />നിന്റെ കണ്ണുകളില്‍ <br />ഇടറിവീഴുന്നതും ഞാനറിയുന്നു <br />എന്റെ മഞ്ഞച്ച പകലുകളിലേക്ക് <br />പാറിവീണ ചാരത്തുമ്പികള്‍ക്ക് <br />കിനാക്കളുടെ കനലുകള്‍ നഷ്ടമായിരിക്കുന്നു <br />പെയ്തിറങ്ങുന്ന മഴവില്ലുകള്‍ <br />ഇടിവാളുകളായി മിന്നുന്നു <br />നീലാകാശം നിറയെ <br />ശവംതീനി ഉറുമ്പുകള്‍ <br /><br /><span style="font-weight:bold;">പതിനെട്ട്</span> <br />ശവംനാറിപ്പൂന്തോപ്പിലൂടെ <br />കാക്കകള്‍ ചേക്കേറുന്ന <br />ഈ ഗോപുരവാതിലിലൂടെ <br />ഞാനെങ്ങോട്ടാണ് പോകുന്നത് <br /><br /><span style="font-weight:bold;">പത്തൊമ്പത്</span> <br />ഞാന്‍ ചിതറി വീണത് നിന്റെ ആഴങ്ങളില്‍ <br />എന്നിലൊഴുകി നിറഞ്ഞത് നിന്നിലെ സ്നേഹം <br />ഈ ചില്ലുജാലകങ്ങളില്‍ <br />എന്റെ വിരല്‍ത്തുമ്പുകള്‍ മരവിപ്പാകുന്നു <br />നിന്റെ മിഴികളില്‍ നനഞലിയുന്ന <br />എന്നെ നീ മടക്കിത്തരിക <br /><br /><span style="font-weight:bold;">ഇരുപത്</span> <br />ഇടിഞ്ഞ ചുമരുകള്‍ക്കിടയിലെ നിശ്ചലത <br />കടപുഴകിയ മരത്തിന്റെ വിമൂകത <br />പൊലിഞ്ഞു വീഴുന്ന താരത്തിന്റെ ദൈന്യത <br />പൊരുളുകളുടെ ശൂന്യമായ അറകള്‍ <br />നിശ്ശബ്ദ ഗര്‍ത്തങ്ങളുടെ ആഴങ്ങള്‍ <br />കരിമ്പാറക്കുന്നുകളുടെ നീളുന്ന നിഴലുകള്‍ <br />എന്നെ ഗ്രസിക്കുന്ന ശൂന്യത <br /><br /><span style="font-weight:bold;">ഇരുപത്തൊന്ന്</span> <br />കാലത്തിന്റെ ഇരുണ്ട താഴ്വരകളില്‍ <br />എന്റെ ബോധചര്‍മങ്ങള്‍ <br />ഒന്നൊന്നായി കൊഴിഞ്ഞു വീഴുന്നു <br /><br /><span style="font-weight:bold;">ഇരുപത്തിരണ്ട്</span> <br />ഇരുളിന്റെ കയം ശബ്ദങ്ങളുടെ ഉറക്കറ <br />സ്പന്ദനങ്ങളുടെ സെമിത്തേരി <br />ശവംനാറിപ്പൂക്കളുടെ സൌരഭ്യം <br /><br /><span style="font-weight:bold;">ഇരുപത്തിമൂന്ന്</span> <br />പെരുവഴിയില്‍ ഏതേതോ സന്ധികളില്‍ എല്ലാവരും... <br />നിഴലറ്റ വഴിയും ഊതനിറത്തിലുള്ള ആകാശവും <br />പിന്നെയും പ്രിയജനങ്ങളെ പൊറുക്കുക <br />ഏറ്റങ്ങളും ഇറക്കങ്ങളുമില്ലാതെ <br />വളവും തിരിവുമില്ലാതെ <br />പുല്‍ക്കൊടിയും താരങ്ങളുമില്ലാതെ <br />ജന്മത്തിന്റെ അഭിശപ്തതയും പേറി <br />ഞാന്‍, നീ സ്വാര്‍ത്ഥമോഹങ്ങള്‍ <br />ഞാനോ നീയോ ഇനിയൊരാള്‍? <br />നാമെന്നൊരേകവചനം <br />അവസാനമില്ലാത്ത ഗര്‍ത്തം <br /><br /><span style="font-weight:bold;">ഇരുപത്തിനാല്</span> <br />സന്ധ്യ ഇന്ന് സ്നേഹമാണ് <br />ആകാശത്ത് വര്‍ണകേളി <br />സ്നേഹത്തിന് എത്ര നിറമുണ്ട്? <br />സ്നേഹത്തിന്റെ ചില്ലകളില്‍ നിറയെ പൂക്കള്‍ <br />സ്നേഹം മന്ത്രിക്കുന്ന വര്‍ണശലഭങ്ങള്‍ <br />സ്നേഹവുമായി മിന്നാമിനുങ്ങുകള്‍ <br />എന്റെ വാതായനവും ജനാലകളും <br />പ്രകാശത്താല്‍ നിറഞ്ഞിരിക്കുന്നു. <br /><br /><span style="font-weight:bold;">ഇരുപത്തിയഞ്ച്</span> <br />ഈ രാവിന് എന്റെ ഇന്ദ്രിയങ്ങള്‍ <br />ഈ രാവിന് പുതുമണ്ണിന് നിറം <br />ഈ രാവിന് കാഞ്ഞിരപ്പൂവിന്‍ മണം <br />ഈ രാവിന് കടലിന് ശബ്ദം <br />എന്താണ് നീ എന്നോട് മന്ത്രിക്കുന്നത് <br />ജീവിതത്തിന്റെ ഉണ്മയോ? <br />സാന്ത്വനത്തിന്റെ പുതപ്പുമായി നിദ്ര.സുജ സൂസന് ജോര്‍ജ്http://www.blogger.com/profile/16726115079192882270noreply@blogger.com0tag:blogger.com,1999:blog-1156490351938747311.post-46107361571786185792009-12-05T09:50:00.000-08:002009-12-05T10:05:40.896-08:00ജീവിതം, മരണവുംഇരുമ്പ് ഇരുമ്പിനോട് സ്വകാര്യം പറയുന്ന കാര്‍ക്കശ്യം<div>നിര്‍ത്താതെ നിലയ്ക്കാതെ പാളം തെറ്റാത്ത ഓട്ടം</div><div>വിറച്ച് വിറങ്ങലിച്ച് ഞാന്‍ നടന്നു കൊണ്ടേയിരുന്നു</div><div>അട്ടിയിട്ട ചരക്കുകള്‍</div><div>ആളിറങ്ങാനോ കയറാനോ ഇല്ല</div><div>താവളങ്ങളില്ല</div><div>പച്ച വെളിച്ചമോ ചുവന്ന വെളിച്ചമോ ഇല്ല</div><div>വണ്ടിയിലിരുട്ടത്ത് ഞാന്‍ തനിച്ചായിരുന്നു</div><div>വിണ്ടലം പൊള്ളിക്കുന്ന ചൂളം വിളി</div><div>ശ്വാസനാളത്തെ എരിയിക്കുന്ന നീറ്റല്‍</div><div>വിരല്‍ നഖം കരളുന്ന എലികള്‍</div><div>മുടിയില്‍ തൊട്ടുപറക്കുന്ന വാവലുകള്‍</div><div>സ്പര്‍ശിക്കുന്നത് ചുട്ടുപഴുത്ത ലോഹം</div><div>ഊര്‍ന്നുപോകുന്ന ചെറുവിരല്‍ത്തുമ്പ്</div><div>അകന്നു പോകുന്ന സാന്ത്വനം</div><div>കാതിലലസിപ്പോകുന്ന ശബ്ദം</div><div>നീന്തിക്കയറിയ കണ്ണീര്‍പ്പാടം -</div><div>പിന്നിലെവിടെയോ മരുഭൂമിയായി</div><div>ഒരു മരത്തണല്‍ നീളവും </div><div>ഒരു മരീചിക നിഴലും കണ്ണിലില്ല</div><div>കറുത്ത വണ്ടി കറുപ്പിലേക്ക് കുതിക്കുന്നു</div><div>അലറിപ്പാഞ്ഞ് കൂകിവിളിച്ച് </div><div>വണ്ടി ഓടിക്കൊണ്ടേയിരുന്നു</div><div>കറുത്ത നീരാഴി ആഴത്തിലേക്ക്</div><div>ഒരു താരകവും വിറച്ചില്ല</div><div>ഒരു കൊള്ളിമീനും കാല്‍തെറ്റിപ്പതിച്ചില്ല </div>സുജ സൂസന് ജോര്‍ജ്http://www.blogger.com/profile/16726115079192882270noreply@blogger.com5tag:blogger.com,1999:blog-1156490351938747311.post-33632380645921066092009-12-05T09:44:00.000-08:002009-12-05T09:50:14.559-08:00സുപ്രഭാതംനീള്മിഴികളില് സ്വപ്നം വരയ്ക്കാനോ കണ്മഷി?<div>കണ്ണിലെ ഉറക്കച്ചവര്‍പ്പ് മായ്ക്കാനാണ്.</div><div>ചന്ദ്രക്കല നെറ്റിയില്‍ തിലകക്കുറിയാകാനോ സിന്ദൂരം?</div><div>നെറ്റിയില്‍ രാവു വരച്ച ചുളിവുകള്‍ മറയ്ക്കാനാണ്.</div><div>കവിള്‍ത്തടത്തില്‍ അരുണിമയാകാനോ കുറിക്കൂട്ട്?</div><div>കവിളില്‍ പുകയുന്ന തിണര്‍പ്പ് മൂടി വയ്ക്കാനാണ്.</div><div><br /></div><div> </div>സുജ സൂസന് ജോര്‍ജ്http://www.blogger.com/profile/16726115079192882270noreply@blogger.com1tag:blogger.com,1999:blog-1156490351938747311.post-88032029808677225422009-12-05T09:39:00.000-08:002010-01-11T10:36:55.880-08:00അവസാനംഎല്ലാത്തിനും അവസാനമുണ്ട്<div>പുഴകള്‍ക്ക് ഒഴുക്കില്ലാതായേക്കാം</div><div>ഇലകള്‍ക്ക് മര്‍മരം നഷ്ടമായേക്കാം</div><div>ആകാശത്തിന് നീലിമ നിലച്ചു പോയേക്കാം</div><div>കാറ്റിന് ചലനമില്ലാതായേക്കാം</div><div>എല്ലാത്തിനും അവസാനമുണ്ട്</div><div>വഴികള്‍ക്ക് അറ്റമില്ലാതായേക്കാം</div><div>കടലിന്റെ ഉപ്പ് വറ്റിപ്പോയേക്കാം</div><div>ചിപ്പിയില്‍ മുത്തുണ്ടാകാതെയിരുന്നേക്കാം</div><div>മഞ്ഞിന് തണുപ്പില്ലാതായേക്കാം</div><div>എല്ലാത്തിനും അവസാനമുണ്ട് </div> എന്റെ ഒടുങ്ങാത്ത വേലലാതികള്ക്കൊഴിച്ച്സുജ സൂസന് ജോര്‍ജ്http://www.blogger.com/profile/16726115079192882270noreply@blogger.com0tag:blogger.com,1999:blog-1156490351938747311.post-10053397422220483402009-12-05T09:10:00.000-08:002009-12-05T09:32:11.662-08:00അവള് കഴുകുകയാണ്കുഞ്ഞുമകള് കഴുകുകയായിരുന്നു<div>കഴുകിക്കൊണ്ടേയിരിക്കുകയായിരുന്നു</div><div>കല്ലുകൊണ്ടുരസിയുരസി</div><div>ചകിരി കൊണ്ട് തേച്ച് തേച്ച്...</div><div><br /></div><div>താലോലമാട്ടിയ കൈകള്‍?</div><div>മുത്തം തന്നുറക്കിയ ചുണ്ടുകള്‍?</div><div><br /></div><div>കണ്കോണില് ചിതറിപ്പോയ മിന്നാമിനുങ്ങുകള്‍</div><div>തോരണമായി പിഞ്ഞിപ്പോയ വീട്</div><div>നനഞ്ഞ പൂത്തിരിയായി കെട്ട കിനാക്കള്‍</div><div>ഇരുട്ടിലേക്ക് ചാഞ്ഞിറങ്ങുന്ന നിറക്കൂട്ടുകള്‍</div><div>ശവമായി ചീഞ്ഞു നാറുന്ന വാത്സല്യം</div><div>ദുര്‍ഗന്ധം വലിച്ചു കുടിക്കുന്ന രോമകൂപങ്ങള്‍</div><div>തൊലിക്കൊരു തൊലിയായി പാട കെട്ടിയ ചെളി</div><div><br /></div><div>വിയര്‍ത്ത് വിയര്‍ത്ത്</div><div>മൂക്ക് ചീറ്റി ചീറ്റി</div><div>ചെവി തോണ്ടി തോണ്ടി</div><div>കണ്ണിലെ കരടെടുത്തെടുത്ത്</div><div>ഉമിനീരു വിഴുങ്ങി വിഴുങ്ങി</div><div>മുറിവായകളില്‍ രക്തമൊഴുക്കിയൊഴുക്കി</div><div>കഴുകുകയായിരുന്നു കുഞ്ഞു മകള്‍</div><div>ഉരച്ച് ഉരച്ച്...</div><div><br /></div><div><br /><div><br /></div></div>സുജ സൂസന് ജോര്‍ജ്http://www.blogger.com/profile/16726115079192882270noreply@blogger.com0tag:blogger.com,1999:blog-1156490351938747311.post-18884918920982762432009-11-08T08:59:00.001-08:002009-11-08T09:25:08.801-08:00എന്റെ ഭാഷകുനുകുനെ പിറുപിറുപ്പായി<div>മഴപോലൊരു കാറ്റുപോലെ</div><div>പ്രവാഹം പോലൊരു കടലുപോലെ</div><div>ഇടിനാദം പോലൊരു സ്വര്‍ഗദൂത് പോലെ</div><div>ഒരു ഭാഷ.</div><div><br /></div><div>ചെവി വട്ടം പിടിച്ചു മനസ്സിലുരുട്ടി നോക്കി</div><div>ഭാഷാശാസ്ത്രവിചാരം ചെയ്തു</div><div>നാനാ ഭാഷാവിശാരദരോടു ചര്‍ച്ച ചെയ്തു</div><div>അറിയുന്നില്ലീ മൊഴിവഴക്കമേതെന്ന്</div><div><br /></div><div>പഞ്ഞിത്തലപ്പുപോലുള്ള മുടിക്കെട്ട്</div><div>ചിരിയും കരച്ചിലും ചാലു കീറിയ വദനം</div><div>ആഴങ്ങള്‍ പരതുന്ന മുത്തുപോലുള്ള നയനങ്ങള്‍</div><div>ഭംഗിയാര്‍ന്ന വിലാസനിഴലുകള്‍ വെട്ടം തൂര്‍ത്തുന്ന ഉടല്</div><div>കാലപ്പടവുകളില്‍ നടന്ന് മിനുസമാര്‍ന്ന പാദങ്ങള്‍</div><div>ആരു നീ മുത്തശ്ശീ,</div><div>വഴിയോരത്തൊരു പ്രവാചകനാദം പോലെ</div><div>ഉമിത്തീ നീറ്റലായി നെഞ്ചകം പിളര്‍ന്നോരു നോവായി</div><div>ഉള്ളിലാ നാദം വ്യാകരണങ്ങളേതും കീഴ്മേല്‍ മറിച്ചു</div><div><br /></div><div>അറിയുമോ അറിയുമോ ഈ മുത്തിയമ്മയെ</div><div>അറിയുമോ അറിയുമോ അഗ്നിസ്ഫുലിംഗം പോലുള്ളീ മൊഴിയെ</div><div><br /></div><div>ഓര്‍മ്മക്കിണ്ണങ്ങള്‍ തട്ടി മറിഞ്ഞ്</div><div>മറവി മേഘങ്ങള്‍ തൂത്തുമാറ്റി</div><div><br /></div><div>ഇതാണെന്റെ ഭാഷ</div><div>മാലോകര്‍ മറന്നുപോയൊരു ഭാഷ</div><div>കുഞ്ഞിനുരുളയൂട്ടുന്ന ഭാഷ</div><div>നെഞ്ചു നീറിപ്പുകയുന്ന ഭാഷ</div><div>ഫണം വിടര്‍ത്തിയാടുന്ന ഭാഷ</div><div>ഈറ്റുനോവാല്‍ പിടയുന്ന ഭാഷ</div><div>അപമാനിതയായ പെണ്ണകത്തിന്റെ ഭാഷ</div><div>ഉടലിനെ പൊതിഞ്ഞുപിടിക്കുന്ന ഭാഷ</div><div>പൂവ് തലതല്ലിച്ചിരിക്കുന്ന ഭാഷ</div><div>പുല്ലിന്റെ നനവൂറുന്ന ഭാഷ</div><div>കുഞ്ഞോളങ്ങള്‍ ഇക്കിളിയാക്കുന്ന ഭാഷ</div><div>മുങ്ങാംകുഴിയിടുന്പോള്‍ ശ്വാസം പിടിക്കുന്ന ഭാഷ</div><div>പുതുമഴലഹരിയില്‍ മദിക്കുന്ന മണ്ണിന്റെ ഭാഷ</div><div>ഇതാണെന്റെ ഭാഷ</div><div>സ്ത്രീചിത്തമോരുന്നോരു ഭാഷ</div><div><br /></div>സുജ സൂസന് ജോര്‍ജ്http://www.blogger.com/profile/16726115079192882270noreply@blogger.com5tag:blogger.com,1999:blog-1156490351938747311.post-68408594404589284572009-09-11T10:37:00.000-07:002009-12-05T09:35:28.284-08:00ലക്ഷ്മണരേഖവട്ടത്തിലാണെന് പൊക്കം<br />വട്ടത്തിലാണെന്‍ വീതി<br />വട്ടത്തിലാണെന്‍ ചത്വരവും<br />നടന്നു നോക്കി, ഓടി നോക്കി<br />ചാടിക്കടന്നു നോക്കി<br />വട്ടം വൃത്തമായി നീണ്ടു നിവര്‍ന്നങ്ങനെ<br />സീതയും മറിയവും കദീജയും<br />മുന്നിലും പിറകിലുമല്ലാതെ വൃത്തത്തിലായി<br />മൂലകളില്ലാ വൃത്തം വലയങ്ങളായി വലുതായി<br />ചതുരത്തിന് മൂലകളുണ്ട് ത്രികോണത്തിനും<br />മൂലകളില്‍ ഗുരുത്വാകര്‍ഷണം കുറവെന്ന് ശാസ്ത്രം<br />ഭേദിക്കാം മൂലകളെ പതുങ്ങിയിരിക്കാം മൂലകളില്‍<br />പക്ഷേ ശാസ്ത്രം പഠിച്ച ലക്ഷ്മണന്<br />വരഞ്ഞത് ലക്ഷണമൊത്ത വൃത്തംസുജ സൂസന് ജോര്‍ജ്http://www.blogger.com/profile/16726115079192882270noreply@blogger.com0tag:blogger.com,1999:blog-1156490351938747311.post-67664925677252518562009-09-11T09:57:00.000-07:002009-12-14T03:21:08.365-08:00ആസ്പത്രിയിലേക്ക്അടിത്തറ- മേല്പുര സിദ്ധാന്തങ്ങളിലില്‍ നിന്ന്<br />ഗ്രാംഷിയിലേക്കും പിന്നെ ലകാനിലേക്കും<br />ആരോ പിറുപിറുത്തു, കഥയിലേക്ക് വരാത്തതെന്ത്?<br />നെഞ്ചകത്തുനിന്നുയരുന്നു ഒരു തിര നോവ്<br />പൊങ്ങിത്താണ് ഒരു നിമിഷം ശാന്തമായി<br />പത്തുകഥകളും ആകാംക്ഷ നിറഞ്ഞ മുഖങ്ങളും മുന്നില്‍<br />ശകുന്തളയുടെ കഥയില്‍ നിന്ന് രണ്ടും മൂന്നും കഥകളിലേക്ക്<br />അടിച്ചുയരുന്ന തിരമാല<br />വീണുടയുന്നു, വീണ്ടുമടുത്തത്<br />നെറ്റിയിലുതിരുന്ന വിയര്‍പ്പു തുള്ളികള്‍<br />കഥ നാല്, ജ്യോതിര്‍മയിയുടേത്<br />ഈ പുതു കഥകള്‍ക്കന്തൊരു പെണ്മ<br />കണ്ണിലിരുട്ട്... തിരകള്‍... തിരകള്‍...<br />ഏഴാം കഥയിലേക്ക്...<br />പത്ത് ഇനിയുമകലെ<br />കുഴഞ്ഞിരിക്കുന്പോള്‍ എംഎന്‍ വിജയന്റെ<br />മരണത്തെ അനുസ്മരിച്ചൂ നിരൂപകന്<br />വെള്ള, മഞ്ഞ, കറുപ്പ്<br /><span class="">വേദനയുടെ പുതുലഹരികള്‍</span><br />ഇരുളില്‍ ഇലകള്‍ കൊഴിഞ്ഞുകൊണ്ടേയിരുന്നു<br />അകലെ അമ്മേ എന്ന പിന്‍വിളി<br />നാവിലേക്കിറ്റുന്ന അമൃതബിന്ദു.സുജ സൂസന് ജോര്‍ജ്http://www.blogger.com/profile/16726115079192882270noreply@blogger.com2tag:blogger.com,1999:blog-1156490351938747311.post-36782259653636289782009-09-11T06:38:00.000-07:002009-09-11T06:48:51.326-07:00മറകള്ചില്ലുജാലകത്തിനപ്പുറം തിളയ്ക്കുന്ന കടല്‍<div>കണ്ണടകളില്‍ തിരയിളകുന്ന നിഴല്‍ക്കൂത്ത്</div><div>തിരകള്‍ തിറകൊട്ടുന്പോള്‍</div><div>തെയ്യം കെട്ടിയാടുന്നിരുവര്‍</div><div>തൊടാനൊരു നുണുങ്ങ് നൊന്പരം</div><div>കേള്‍ക്കാനൊരു സരോദ്</div><div>പിടഞ്ഞുണരുന്ന മിന്നല്‍പ്പിണരുകള്‍</div><div>പുതുഗന്ധത്തില്‍ കുതറിത്തെറിക്കുന്ന പുല്നാന്പുകള്</div><div>മഴയിലുതിരുന്ന കണിക്കൊന്നകള്‍</div><div>പിരിയുന്നിടത്ത് കൂടിച്ചേരുന്ന പ്രവാഹങ്ങള്‍</div><div>പുറംതിരിയുന്പോളിടയ്ക്കൊരു വെയില്‍ക്കീറ്</div><div>ഞാനും നീയും</div><div>കോടാനുകോടി സൂര്യതേജസ്സുകള്‍ക്കുമപ്പുറം</div><div>പിറന്നുവീണ ജീവബിന്ദുക്കള്‍<br /><div><br /></div></div>സുജ സൂസന് ജോര്‍ജ്http://www.blogger.com/profile/16726115079192882270noreply@blogger.com0